Thursday, June 15, 2017

ഇലകളേ..... നിങ്ങൾ മാറ്റമുൾക്കൊള്ളേണ്ട സമയമായിരിക്കുന്നു..


                     ഒരുപാട് വനിതാ ദിനങ്ങൾ കടന്നു പോയി..ഇനിയുമൊരുപാട് ദിനങ്ങൾ കടന്നു വരാനായികാത്തിരിക്കുന്നുമുണ്ട്.
അപ്പോഴൊക്കെ പതിവു പോലെ സ്‌ത്രീ സംരക്ഷണം,ലിംഗ സമത്വം,സ്ത്രീ വിദ്യാഭ്യാസം,സ്‌ത്രീ സുരക്ഷ..തുടങ്ങി സ്‌ത്രീകളുമായി ബന്ധപ്പെട്ടയനേകം വിഷയങ്ങളെപ്പറ്റി ആളുകൾ അതി മഹത്തായ 'പതിവു പ്രഭാഷണങ്ങൾ ചർദിച്ചു കൊണ്ടിരിക്കും,ചർച്ചകൾ ചർച്ചിക്കാൻ തുടങ്ങും,പുതിയ പ്രഖ്യാപനങ്ങൾ പ്രഖ്യാപിക്കപ്പെടും'. അങ്ങനെ സമൂഹമാകെ ആ ദിനത്തിൽ സ്ത്രീയെ ഒരു വിശുദ്ധയായി പ്രഖ്യാപിക്കും...
 ഈ വിധത്തിൽ ഓരോ വനിതാ ദിനവും ഒരു മാറ്റവുമില്ലാതെ കടന്നു പോകും.കുറച്ചു കഴിയുമ്പോൾ പുതിയ 'പേരു നഷ്ടപ്പെട്ട നിർഭയയും സൂര്യനെല്ലിയും,ജിഷയുമെല്ലാം' പുനർജനിക്കാൻ തുടങ്ങും.ഒരുപാട് ഗോവിന്ദച്ചാമിമാരെയും അമീറുൽ ഇസ്ലാമിനെ പോലുള്ള ഡ്യൂപ്ലിക്കേറ്റ് പ്രതികളെയും പുറംലോകത്തേക്കാൾ നന്നായി ജയിലിൽ പരിപാലിക്കുന്ന മഹാമനസ്കരായ നമ്മുടെ മാറ്റമില്ലാത്ത ഭരണകൂടമുള്ള കാലത്തോളം 'പുനർജനന നിരക്ക് 'വർധിച്ചു കൊണ്ടിരിക്കും.സത്യത്തിൽ വനിതാ ദിനത്തിൽ കേൾക്കാറുള്ള-സ്‌ത്രീ അമ്മയാണ്......എന്നു തുടങ്ങുന്ന മാനവിക സന്ദേശംപിന്നീടെവിടെപ്പോയാണൊളിക്കു-ന്നത്?!!
  ജനിച്ചു തുടങ്ങുന്നത് മുതൽ ഒരു പ്രത്യേക പ്രായം വരെ(അത്‌ പണ്ട്, ഇപ്പോൾ കുഴിമാടം വരെ എന്നു തന്നെ പറയണം) "നീ ഇലയാണെന്നും പുരുഷനൊരു കൂർത്ത മുനയുള്ള മുള്ളാണെന്നും,മുള്ള് ഇലയിൽ വീണാലും ഇല മുള്ളിൽ വീണാലും ഇലക്കാണ്‌ കേട് " എന്ന സ്ഥിരം പല്ലവി കേട്ടാണല്ലോ ഓരോ പെണ്ണും വളരുന്നത്.അതു കേൾക്കുന്നതോടെ ചെറുപ്രായത്തിൽ തന്നെ അവളൊരു ഇലയായി മാനസികമായി മാറിക്കഴിയും. ഇനി അല്ല-അവളിൽ ആ മുള്ളുകളെ തടുക്കാനുള്ള എന്തെങ്കിലും ഒന്നുണ്ടെങ്കിൽ സമൂഹം അതിനെ തച്ചുടച്ച് വീണ്ടുമൊരിലയാക്കിമാറ്റും.അങ്ങനെ മുള്ളിന്റെ മൂർച്ചയും ഇലയുടെ മൃദുലതയും കാലം കഴിയുംതോറും വർധിച്ചു വരികയും അതൊരു സംഘട്ടനമായി മാറുകയും ചെയ്യുന്നത് പത്ര മാധ്യമങ്ങൾ പരിശോധിച്ചാൽ നമുക്ക് മനസ്സിലാകാൻ സാധിക്കുന്നതാണ്.അതുകൊണ്ടു തന്നെ